News >> ഒലിവിയ ഇനി പ്രാർത്ഥിക്കും; ജൊഹാണ്ടയ്ക്ക് വേണ്ടി

Source: Sunday Shalom


ജക്കാർത്ത: ഇന്തൊനേഷ്യയിലെ സാമാരിന്താ ദൈവാലയ കോമ്പൗണ്ടിൽ നടന്ന ഭീകരാക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന രണ്ട് വയസുകാരി പെൺകുട്ടി ഒലിവിയ ഇൻതാൻ മാർബൺ മരണത്തിന് കീഴടങ്ങി. ദൈവാലയത്തിലെ ചടങ്ങുകൾക്ക് ശേഷം മുറ്റത്ത് മറ്റ് കുട്ടികളോടൊപ്പം ഒലിവിയ കളിച്ചുകൊണ്ടിരുന്ന സമയത്താണ് ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ജൊഹാണ്ടാ ബോംബെറിഞ്ഞത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മറ്റ് മൂന്ന് കുട്ടികളും അഞ്ച് വയസിൽ താഴെയുള്ളവരാണ്. 2011ൽ ഭീകരാക്രമണത്തിന് പദ്ധതി തയാറാക്കിയതിനെ തുടർന്ന് ജൊഹാണ്ട പിടിയിലായിരുന്നു. തുടർന്ന് 2014ൽ അദ്ദേഹത്തെ വിട്ടയച്ചു.

ബോംബെറിഞ്ഞതിന് ശേഷം രക്ഷപെടാൻ ശ്രമിച്ച ജൊഹാണ്ടയെ പ്രദേശവാസികളാണ് പിടികൂടി പോലീസിലേൽപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട നിരവധിയാളുകളെ പോലീസ് ചോദ്യംചെയ്തുവരികയാണ്.